ജീവിതം

ജീവിതം 


ഭ്രൂണം:
പുഴുവായി  വളര്ന്നു  ചിത്രശലഭമാകുവാന്  കൊതിക്കുന്ന
ആത്മാവിൻറെ ആദ്യാവസ്ഥ..

അമ്മയുടെ  അടിവയറിനുള്ളില്  കാലടിച്ച്,
തുടയിടുക്കിലൂടെ  രക്തവര്ണ്ണത്തില്  കരഞ്ഞിറങ്ങി..

ചിരിക്കാതിരുന്നത്   പൊയ്പ്പോയ  ജന്മങ്ങളിലെ  വേദന
ഉറയ്ക്കാത്ത  കണ്ണിമകളില്-
മുഴച്ചുനിന്നത്‌  കൊണ്ട്ത്ത ന്നെ..   -തീർച്ച

പിച്ചവെച്ചു  നടന്ന  കാലുകള്  പത്തായപ്പുരക്കു  പിന്നിലെത്തി.
കരിക്കട്ടക്കൊണ്ട്  കലാകാരാനാകാനുള്ള  ആദ്യശ്രമം  ചുമരില്..

മുത്തുമണി  കോർത്ത  സ്ലേറ്റില്,
കള്ളിച്ചെടിയുടെ  തണ്ടും  കളറുപെന്സിലും  കൊണ്ട്,
മാത്രാഭാഷയില്  ഹരീശ്രീ:     അ:
ആദ്യത്തി ൻറെ   അ:  
അന്ത്യത്തിൻറെ   അ:

ഒന്നാം മരണം-  നിഷ്കളങ്ക തയുടെ മരണം!!!


യൗവ്വനം-
ക്രോ ധത്തി ന്ടെ  അക്ഷരമാലയില്  പഠിച്ചെടുത്ത
വിലക്കപ്പെട്ട  വാക്കുകളുടെ
ഉച്ചാരണശുദ്ധി  മാറ്റുരക്കപ്പെടുന്നു..

ആകാശമേഘങ്ങളോട്ടും  മേലെ  ഊതിവിടുന്ന
കാളക്കൂടത്തിൻറെ  ആവിപ്പുക..

വളര്ച്ചയില്  കാമത്തിനടിമപ്പെട്ട്,
കിട്ടാവുനനിടത്തോളം  പെണ്ണുങ്ങളുടെ
മാറും  മധുരവും  നുകരും..

കാമക്രോധവികാരങ്ങളാല്  ദേശാടനപക്ഷിയാകുന്ന  യൗവ്വനം.

ഒരുനൂറുചുണ്ടുകള്   മുത്തിയ  ചുണ്ടിലും,
ഉമിനീരിൻറെ  കയ്പ്പുതുള്ളികള്-
ഉരുക്കിയൊഴിക്കുവാനുള്ള  തിടുക്കം.

അനുരാഗം  മുളപ്പോട്ടെണ്ടിടത്ത്,
അപരാധത്തിൻറെ  നഖക്ഷതങ്ങള്..

അനുഭാവികള്ക്കു  ആലിംഗനം.. 
ന്യുനപക്ഷത്തിനു  മര്ദനം, മരണം..

അമ്മയുടെ  കണ്ണീര്പ്രാര്തനക്ക് 
സ്വപ്നങ്ങള്  പണയം  വെച്ചൊരു  പെണ്‍ക്കുട്ടി. 
ആദ്യരതിമൂര്ച്ച  ആഗ്രഹിച്ച് 
നോമ്പു  നോറ്റു  വന്ന  പെണ്‍ക്കുട്ടി. 
വിയർപ്പൊട്ടിയ  തന്  തലമുടിയില്, 
ലാള ന  പെയ്യേണ്ട  കരങ്ങള്ക്കു പകരം 
കണ്ണീരൊട്ടിയ  തലയണ,  
ചേർത്തുവെച്ചുറങ്ങുന്ന  പെണ്‍ക്കുട്ടി.  

രണ്ടാം  മരണം - കാമത്തിൻറെ മരണം!!!


തിരിച്ചറിവ്:
കാണാക്കാഴ്ച്ചകള്  കണ്ടുമടുത്തിട്ടും,
കരിമേഘങ്ങളില്  ചുമലരശ്മികള്   നാവുനീട്ടുമ്പോള്,
സശ്രദ്ധയോടെ  ആളൊഴിഞ്ഞ  കടല്ത്തീരത്തോട്ട്..

സൂര്യനെ മരണത്തിലോട്ടു  തള്ളിവിട്ട്, 
ചന്ദ്രനു  വേണ്ടി  ആകാശത്തോട്ടു-
ചുവന്ന കണ്ണുകളുടെ  നെട്ടോട്ടം.. 

കൊടിയ  ബ്രാൻഡ്കള്ക്കോടുവില്  വില കുറഞ്ഞ വിഷവീര്യമ്മുള്ള 
ലഹരിയുടെ  ധ്യാനത്തില്  സ്വന്തം  ഉച്ചിഷ്ടത്തി ല് 
നീരാട്ടും..  നിദ്രയും..

മൂന്നാം മരണം - വ്യക്തിത്വത്തിൻറെ മരണം!!!

പേറ്റുനോവിൻറെയും  നിത്യകന്യകയുടെയും  ശാപമേറ്റ് വാങ്ങി,
ഒരിക്കലും  മടങ്ങിവരുവാനാകാതത്ത്രയും  ദൂരത്തോട്ട് അലച്ചില്.. 

ഒടുവില്  എങ്ങുനിന്നോ  അയക്കുന്ന  ഒരു കമ്പിയില്-
ചോര കൊണ്ട്  പശ്ചാത്താപത്തിൻറെയും  മാപ്പുകേഴലിന്റെയും നിലവിളികള്.. 

വെള്ളവസ്ത്രത്തില്  ശരീരം  പുതച്ചു  നടക്കുന്ന  പത്നിയുടെ  ജപം  കൊണ്ട് മാത്രം- 
വിദൂരതയില് ഒരു സുഖമരണം.
തിരോധാനത്തിൻറെ തിരശില മരണം.. 
നാലാം മരണം - മഹാ നിദ്ര !!!

ആവർത്തിച്ചാവര്ത്തിട്ടും  ദൈവത്തിനു  മടുപ്പ്  വരാതെ, 
ആവര്ത്തി ക്കപ്പെടുന്ന  ഒരു  മനുഷ്യജീവിത ത്തിൻറെ  അന്ത:സ ത്ത 
ഇവിടെ ഇനിയും തുടരുന്നു...............

Comments

Popular Posts