അക്ഷരപ്പൊട്ടന്‍



ഒരിടത്ത്  ഒരു  എഴുത്തുക്കാരനുണ്ടായിരുന്നു.. 
അവൻ  എഴുതിയതിലെല്ലാം  അപൂർണതകൾ നിറഞ്ഞു  നിന്നു.
അവനെഴുതിയ വാക്കുകളില് കണ്ണുനീർത്തുള്ളികള് കണം പറ്റിക്കിടന്നു.. 
നാള്ക്ക്നാള് കഴിയുംന്തോറും  വടിവുകളിലെ ചോരക്കറ തവിട്ടു നിറമായി രൂപാന്തരപെട്ടുക്കൊണ്ടിരുന്നു. 
ആ അക്ഷരങ്ങളില്  ആരുടെയൊക്കെയോ പേകിനാവുകളും  പൊയ്ക്കൂത്തുകളും  നടമാടി. 
എല്ലാം  അപൂർണം, വ്യക്തതയിലായ്മ ..
അവയെല്ലാം  ചിറകു കിനിക്കും മുന്പേ അന്ത്യം കണ്ടു.
എന്നിട്ടും പേനാത്തുമ്പിലെ അക്ഷരങ്ങള് മടിച്ചില്ല. 
കൈതണ്ടയിൽ  നിന്നും വാർന്നൊലിക്കുന്ന രുധിരാംശം കണക്കേ മഷിയുടഞ്ഞു വീണു. 
ആ മഷിയില് മേഘം ഇരുണ്ടു പെയ്ത മഴയില്, ജീവിതവും പാതിയാക്കി അവൻറെ എഴുത്തുകളെ പോലെ അപൂർണതകളും ദുരൂഹതകളും നിറച്ചു വെച്ച് അവൻ എങ്ങോട്ടോ പോയി.


Night_raiN

Comments

Popular Posts